ഹാഷിംപുര മുസ്ളീം കൂട്ടക്കൊല കേസിൽ 16 പോലീസുകാർക്ക് ജീവപര്യന്തം തടവ്

By on

അന്താരാഷ്ട്ര തലത്തിൽ ചർച്ചയായ ഹാഷിംപുര മുസ്ളീം കൂട്ടക്കൊല കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 16 പ്രൊവിൻഷൽ ആംഡ് കോൺസ്റ്റബുലറി അംഗങ്ങൾക്ക് കൊടുത്തി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 1987 മേയ് 22ന് രാത്രി മീററ്റ് വർഗീയ കലാപത്തിന്റെ പശ്ചാത്തലത്തിൽ ഹാഷിംപുരയിലെ 42 മുസ്ളീം ചെറുപ്പക്കാരെ പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റബുലറിയിലെ 19 അംഗങ്ങൾ നഗരത്തിന് പുറത്തേക്ക് കൊണ്ടുപോയി വെടിവെച്ച് കൊല്ലുകയായിരുന്നു. തുടർന്ന് ഇവരുടെ മൃതദേഹം സമീപത്തെ കനാലിൽ തള്ളുകയായിരുന്നു. 31 വർഷത്തിനുശേഷമാണ് പ്രതികളെ കുറ്റക്കാരെന്ന് കണ്ട കോടതി ശിക്ഷ പ്രഖ്യാപിച്ചത്. ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള നിരായുധരായ 42 ചെറുപ്പക്കാരെയാണ് പി.എ.സി അംഗങ്ങൾ കൊലപ്പെടുത്തിയത്. 31 വർഷമായി ഇവരുടെ കുടുംബങ്ങൾ നീതിക്കായി കാത്തിരിക്കുകയാണെന്നും കോടതി പറഞ്ഞു.

2000ൽ കേസിൽ പ്രതികളായ 16 പേർ കീഴടങ്ങിയെങ്കിലും പിന്നീട് ജാമ്യത്തിൽ പോവുകയായിരുന്നു. 2015ൽ കുറ്റാരോപിതരായ 16 പേരെ തെളിവിന്റെ അഭാവത്തിൽ കോടതി വെറുതെ വിട്ടിരുന്നു. മൂന്ന് പ്രതികൾ വിചാരണ കാലയളവിൽ മരിച്ചിരുന്നു. ജസ്റ്റിസുമാരായ എസ്. മുരളീധർ, വിനോദ് ഗോയൽ എന്നിവരാണ് വിധി പറഞ്ഞത്.


Read More Related Articles