അഖ്ലാഖിന്‍റെ കൊലപാതകം അന്വേഷിച്ചതിനാണ് സുബോധിനെ കൊലപ്പെടുത്തിയതെന്ന് സഹോദരി; ‘സംഭവത്തില്‍ പൊലീസ് ഗൂഢാലോചന’

By on

ഉത്തർപ്രദേശ് ബുലന്ദ്ഷഹറിൽ അഖ്ലാഖ് കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ സുബോധ് സിങ്ങിനെ ഗോരക്ഷക ഭീകരർ കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സുബോധിന്‍റെ സഹോദരി. ”അഖ്ലാഖ് കേസ് അന്വേഷിക്കുന്നത് കൊണ്ട് മാത്രമാണ് എന്‍റെ സഹോദരൻ കൊല്ലപ്പെട്ടത്. ഇത് പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായ ഗൂഢാലോചനയാണ്. സുബോധിനെ രക്തസാക്ഷിയായി പ്രഖ്യാപിക്കണം, ഞങ്ങൾക്ക് പണം വേണ്ട. മുഖ്യമന്ത്രി എപ്പോഴും “പശു പശു” എന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണ്’- സുബോധിന്‍റെ സഹോദരി പറയുന്നു.

ഇന്നലെയാണ് സുബോധ് കുമാർ സിംഗെന്ന സ്റ്റേഷൻ ഹൗസ് ഓഫിസർ ബുലന്ദ്ഷഹറിൽ കൊല്ലപ്പെട്ടത്. സ്ഥലത്ത് പശുക്കളുടെ ജഡം കണ്ടെത്തിയെന്ന് കാട്ടി ഒരു കൂട്ടം ആളുകൾ അക്രമം ആരംഭിക്കുകയായിരുന്നു. കലാപം തടയാനെത്തിയ സുബോധ് സിംഗിനെ വെടിവെച്ച് കൊല്ലുകയായിരുന്നു.


Read More Related Articles