ഇൻസ്പെക്ടർ സുബോധ് സിംഗിനെ വെടിവെച്ചത് റിട്ടയേഡ് സൈനികനെന്ന് സൂചന

By on

ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ പൊലീസ് ഇൻസ്പെക്ടർ സുബോധ് സിംഗ് അടക്കം രണ്ട് പേരെ വെടിവെച്ച് കൊന്നത് റിട്ടയേഡ് സൈനികനാണെന്ന് സൂചന. കഴിഞ്ഞ ദിവസമാണ് ബുലന്ദ്ഷഹറിലെ ഗോക്ഷിയിലാണ് ഗോ രക്ഷാ ഭീകരരുടെ ആക്രമത്തെ തുടർന്ന് കലാപമുണ്ടായത്. കലാപം തടയാനെത്തിയ പൊലീസിനെ നേരെയും അക്രമം ഉണ്ടായി. ഇതിനിടയിലാണ് സ്റ്റേഷൻ ഹൗസ് ഓഫിസറായ സുബോധ് കുമാർ സിംഗ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സുബോധ് സിംഗിനെ ആദ്യം മൂർച്ചയേറിയ ആയുധം കൊണ്ട് അക്രമിക്കുകയും പിന്നീട് വെടിവെയ്ക്കുകയുമായിരുന്നുവെന്നുമാണ് ഇപ്പോൾ ലഭ്യമാകുന്ന വിവരം. ദാദ്രിയിൽ ബീഫ് വീട്ടിൽ വച്ചു എന്നാരോപിച്ച് ഗോരക്ഷക ഗൂണ്ടകൾ മുഹമ്മദ് അഖ്ലാക്കിനെ തല്ലിക്കൊന്ന കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു സുബോധ് സിംഗ്. കാട്ടിനുളളിൽ പശുക്കളുടെ ശവം കണ്ടെത്തുകയും തുടർന്ന് ഒരു കൂട്ടം ആളുകൾ അക്രമം ആരംഭിക്കുകയുമായിരുന്നു. സമീപത്തുണ്ടായിരുന്ന പൊലീസ് പോസ്റ്റ് അക്രമിതൾ തീയിട്ടു നശിപ്പിച്ചു. അക്രമം തടയാന്‍ സുബോധ് സിംഗിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പലവട്ടം ശ്രമിച്ചിരുന്നു. അക്രമിക്കപ്പെട്ട സുഹോധ് സിംഗ് പൊലീസ് വാഹനത്തിൽ നിന്ന് പുറത്തേയ്ക്ക് വീണു കിടക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു. സുബോധ് സിംഗിന്റെ സർവീസ് റിവോൾവറും മൊബാൽ ഫോണും അക്രമികൾ കൊണ്ടുപോയി. പ്രദേശവാസിയായ ഒരാളും കൊല്ലപ്പെട്ടിട്ടുണ്ട്. വെടിയേറ്റാണ് സുബോധ് സിംഗ് കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടും വ്യക്തമാക്കുന്നു.

സുബോധ് സിംഗിനെ അവസാനമായി കാണാൻ ജനത്തിരക്ക്

ഗോരക്ഷക ഭീകരരാൽ കൊല്ലപ്പെട്ട പൊലീസ് ഇൻസ്പെക്ടർ സുബോധ് സിംഗിനെ അവസാനമായ കാണാൻ അദ്ദേഹത്തിന്റെ ജൻമനാട്ടിലെ വസതിയിലേക്ക് നാട്ടുകാർ ഒന്നാകെ എത്തി. തരംഗന ഗ്രാമത്തിലെ സുബോധ് സിംഗിന്റെ വീട്ടിൽ വൻ ജനത്തിരക്കാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ബുലന്ദ്ഷഹർ കത്തുമ്പോൾ രാജസ്ഥാനിൽ വോട്ട് ചോദിച്ച് യോഗി ആദിത്യനാഥ്

ഗോരക്ഷക ഭീകരരാൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൂടി കൊല്ലപ്പെട്ടതോടെ ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ ക്രമസമാധാനം സംരക്ഷിക്കുന്നതിൽ വൻ‌ പരാജയമാണെന്ന വിമർശനം ശക്തമാവുകയാണ്. ബുലന്ദ്ഷഹർ കലാപത്തിൽ കത്തിയെരിയുമ്പോൾ യോഗി ആദിത്യനാഥ് രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് യോഗത്തിൽ വോട്ടഭ്യർത്ഥിക്കുകയായിരുന്നു.


Read More Related Articles